വേസ്റ്റ് മാനേജ്മെന്റും - സിനിമയും -------------------------------------------------------- എന്റെ പ്രിയപ്പെട്ട തിരുവനന്തപുരം , City of Garbage ആകുന്നു എന്ന വാർത്ത വായിച്ച ഞാൻ പണ്ടത്തെ കങ്കാരൂ വേസ്റ്റ് ബിൻ സമയവും , നീലയും വെള്ളയും നിറമുള്ള use me സമയവും , green city - clean city സമയവും ഒക്കെ കണ്ടിരുന്നു . പിന്നെ കാണുന്നത് 'വിളപ്പിൽശാല' പ്രശ്നത്തിന് ശേഷം, ജനൽ അഴികളും , വെന്റിലേറ്റർ ദ്വാരവും വരെ കമ്പി വല അടിച്ചു , മ്യൂറ്റേഷൻ വന്ന് പല രൂപത്തിലായ പനികളെ പൊരുതാൻ ഇരിക്കുന്ന എന്റെ വീടും, പച്ചമരുന്ന് വീടിന് ചുറ്റും തളിക്കുന്ന അച്ഛനമ്മമാരും ആണ് . എന്നാൽ ഇവിടെ വേസ്റ്റ് രണ്ട് രീതിയിൽ ഉണ്ട് . 1 . പച്ച - റീസൈക്കിൾ ചെയ്യാൻ കഴിയാത്തത് (അടുക്കള, ഭക്ഷണ വേസ്റ്റും, കുട്ടികളുടെ നാപ്പി ,ഉപയോഗിച്ച ടിഷ്യൂ , പൊട്ടിയ കണ്ണാടി ) . 2 . നീല - റീസൈക്കിൾ ബിന്നും (കഴുകിയ ടിൻ കാനുകൾ , പ്ലാസ്റ്റിക് /ഗ്ലാസ്സ് കുപ്പികൾ , ,പേപ്പർ ,കാർഡ് ബോർഡ് , മാഗസിനുകൾ ,പത്രങ്ങൾ ) വേസ്റ്റ് എടുക്കുന്ന കമ്പനി(ഒരുപാട് കമ്പനികൾ ഉണ്ട് ) , മെസ്സേജ് അയക്കും. അന്ന് രാത്രി രണ്ട് ബിന്നുകളും വീട്ടു മുറ്റത്തു വെക്കണം . നേരത്തെ തന്നെ പൈസ അടച്ചു കഴിഞ്ഞ വീട്ടുകാരുടെ ബിന്നുകൾ മാത്രമേ എടുക്കൂ . അതും ബിന്നിന്റെ ഭാരം അനുസരിച്ചാണ് പൈസ അടക്കേണ്ടത് ... ഇനി അഥവാ തിരിച്ചെങ്ങാനം സാധനങ്ങൾ ഇട്ടു പോയാൽ ഫൈനും ഉണ്ട് ... രണ്ടു മനുഷ്യർ കൂടി ആ വേസ്റ്റ് എടുക്കാൻ വരുന്ന ട്രക്കിൽ ഉണ്ടെങ്കിലും , ആരും വേസ്റ്റ് കൈ കൊണ്ട് തൊടില്ല . അതൊക്കെ ട്രക്ക് തന്നെ ചെയ്തോളും . ( 'വള്ളിക്കുടിലിലെ വെള്ളക്കാരൻ' കണ്ട എഫെക്ട് ) ഇന്ന് രാവിലെ കണി കണ്ടത് , ഇതായിരുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ... http://bit.ly/2Iibaj7