Photos from Swathi Sasidharan's post

രണ്ടാം ബാല്യം ------------------------- ഇതാണ് അവൾക്ക് വേണമെന്ന് പറഞ്ഞത് - ഒരു യഥാർത്ഥ കീബോർഡ് .... ഏഴ് വയസ്സല്ലേ ഉള്ളൂ . ബ്രാൻഡും , മോഡലും പറയാൻ , അത്രയ്ക്ക് അങ്ങ് ആയില്ല - ആ കാലവും ഉടനെ വരുമെന്ന് അറിയാം ... എന്നിരുന്നാലും , ബുദ്ധിയുള്ള ഒരു അമ്മ , മകളെ ഇലയ്ക്കും , മുള്ളിനും , മാത്രമല്ല സ്വന്തം പേഴ്‌സിനും , പിന്നെ അതിന്റെ ഭാവിയും കൂടി കേടില്ലാതെ നോക്കണ്ടേ ?. അങ്ങനെ കണ്ടെത്തിയതാണ് .... ജർമ്മൻ കമ്പനി ആയ thomann (നമ്മുടെ തൊമ്മൻ ആണെന്ന് തോന്നുന്നു ) ന്റെ ഹാൻഡ് റോൾ അപ്പ് കീബോർഡ് . അമ്മയ്ക്ക് , സംഗീതത്തിന്റെ 'സ' അറിയില്ലെങ്കിൽ എന്ത് ? അമ്മ ചിന്തിക്കുന്നത് , സ്ഥലം ലാഭിക്കണം , പൊടി പിടിച്ചാൽ ചീത്തയാകും - വൃത്തിയാക്കാൻ പാടുള്ളതാണ് കീബോർഡ്ന്റെ കീസ് - എല്ലാറ്റിലും ഉപരി , നാളെ അവൾക്ക് അതിന്റെ കമ്പം തീരുമ്പോൾ (മറ്റ് പലതും പോലെ ...) മുടക്കുന്ന പൈസ പാഴാവരുത് ! അവൾക്ക് വേണ്ടാത്തത് , സ്വന്തം ബാല്യകാല സ്വപ്നങ്ങൾക്ക് , വീണ്ടും കടുത്ത വർണ്ണങ്ങൾ കൊടുത്തു ഉയിർപ്പിക്കാല്ലോ ? എന്തായാലും അവളുടെ പിയാനോ ക്ലാസ്സിൽ തന്നെ ചേർന്ന് ഒരു 'ഉദാഹരണം സുജാ' ...അല്ല 'സ്വാതി ' തന്നെ ആവാൻ ഞാൻ തീരുമാനിച്ചു . നോട്ട് : [പൈസ മുടക്കിയ ഭർത്താവ് , മോളല്ലെങ്കിൽ അമ്മ എന്ന അവസ്ഥയിൽ ഇരിക്കുന്നത് ഇങ്ങനത്തെ സന്ദർഭങ്ങളിൽ ആണ് ] വാൽക്കഷ്ണം : പിള്ളേരങ്ങു വളർന്നോളും - ഇതിനിടയിൽ കിട്ടുന്ന രണ്ടാം ബാല്യം , വിലയറിഞ്ഞു ജീവിക്കുമ്പോൾ , എന്ത് സന്തോഷമാണ് .... ( അവളുടെ പേരിൽ വാങ്ങി , പിന്നെ സ്വയം സ്വന്തമാക്കിയ അക്വേറിയം പോലെ.....)
Source:
Photos from Swathi Sasidharan's post
http://bit.ly/2GDiMvy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ... http://bit.ly/2Iibaj7